പണ്ട് ബ്ലോഗില്‍ - TopicsExpress



          

പണ്ട് ബ്ലോഗില്‍ എഴുതിയത്.....ആറ്റം ബോംബ്‌ വാര്‍ഷികം പ്രമാണിച്ച് ഇവിടെ റിപോസ്റ്റ് ചെയ്യുന്നു....... ആറ്റം ബോംബിന്റെ കഥ. കഥ തുടങ്ങുന്നത് ലിയൊ സിലാര്‍ഡ് (Leo Szilard) എന്ന ഹംഗേറിയന്‍ ജൂതനായ ശാസ്ത്രജ്ഞനില്‍ നിന്നാണ്. വര്‍ഷം1933. തൊട്ടുമുന്‍പ് ആറ്റം വിഭജിച്ച് അതിപ്രശസ്തനായി വിരാജിക്കുന്ന റൂഥര്‍ ഫോര്‍ഡിന്റെ ഒരു അഭിപ്രായം ദി ടൈംസ്‌- ല്‍ അച്ചടിച്ചുവന്നു. Anyone who looked for a source of power in the transformation of atoms was talking Moonshine. പത്രം വായിച്ച സിലാര്‍ഡിന് ഇത് കണ്ടപ്പോള്‍ ചൊറിഞ്ഞു വന്നു. :-) ഒരു ജൂത അഭയാര്‍ത്ഥിയായി ലണ്ടനിലെത്തി ആരാലും തിരിച്ചറിയപ്പെടാതെ കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരു തൊഴില്‍രഹിത ശാസ്ത്രജ്ഞന് അന്നത്തെ സൂപ്പര്‍ സ്റ്റാറായ റൂഥര്‍ ഫോര്‍ഡിനോട് അല്പം കലിപ്പ് തോന്നിയത് സ്വാഭാവികം. This sort of set me pondering as I was walking the streets of London,and I remembered I stopped for a red light at he intersection of Southampton Row....I was pondering whether Lord Rutherford might not be proved wrong. It occurred to me that neutrons, in contrast to alpha particles, do not ionize [i.e., interact electrically with] the substance through which they pass.Consequently, neutrons need not stop until they hit a nucleus with which they may react. As the light changed to green and I crossed the street, it...suddenly occurred to me that if we could find an element which is split by neutrons and which would emit two neutrons when it absorbs one neutron, such an element, if assembled in sufficiently large mass, could sustain a nuclear chain reaction....liberate energy on an industrial scale, and construct atomic bombs. സിലാര്‍ഡ് റോഡ്‌ മുറിച്ചുകടന്ന് നടത്തം തുടര്‍ന്നു.അദ്ദേഹത്തിന് പുറകില്‍ ലൈറ്റ് വീണ്ടും ചുവപ്പായി. (ഞാനിത് ഒരു സിനിമയിലെ ഷോട്ട് പോലെ സങ്കല്‍പ്പിച്ചതാണ്.:-)) In London, where Southampton Row passes Russell Square, across from the British Museum in Bloomsbury, Leo Szilard waited irritably one gray Depression morning for the stoplight to change. A trace of rain had fallen during the night; Tuesday, September 12, 1933, dawned cool, humid and dull. Drizzling rain would begin again in early afternoon. When Szilard told the story later he never mentioned his destination that morning. He may have had none; he often walked to think. In any case another destination intervened. The stoplight changed to green. Szilard stepped off the curb. As he crossed the street time cracked open before him and he saw a way to the future, death into the world and all our woe, the shape of things to come.(The making of the atom bomb-Richard rhodes) അങ്ങിനെ അന്ന് ആ തെരുവില്‍ സിഗ്നല്‍ കാത്തുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ന്യൂട്രോണ്‍ ചെയിന്‍ റിയാക്ഷന്‍ എന്ന ഈ ആശയം ലോകം മുഴുവന്‍ മാറ്റിമറിച്ചു. The world will never be the same again.ഈ ഐഡിയയുമായി അദ്ദേഹം പല ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞന്മാരെയും സമീപിച്ചു. ആരും ഈ മണ്ടന്‍ ആശയത്തിന് വിലകല്പിച്ചില്ല.റൂഥര്‍ ഫോര്‍ഡ് അസാധ്യമെന്ന് തീര്‍ത്തുപറഞ്ഞ കാര്യം. സാക്ഷാല്‍ റൂഥര്‍ ഫോര്‍ഡ് തന്നെ സിലാര്‍ഡിനെ തന്റെ ഓഫീസില്‍നിന്ന് പിടിച്ചു പുറത്താക്കുക പോലും ചെയ്തു എന്നാണ് കഥ. പിന്മാറാന്‍ കൂട്ടാക്കാത്ത Szilard 1934 ല്‍ ചെയിന്‍ റിയാക്ഷന്‍ എന്ന ആശയത്തിനു പേറ്റന്റ്‌ എടുത്തുവെങ്കിലും ദുരുപയോഗത്തിന് എല്ലാ സാധ്യതയുമുണ്ട് എന്ന് ശരിക്കും തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പേറ്റന്റ്‌ ആദ്യം രഹസ്യമായി സൂക്ഷിച്ചു. താമസിയാതെ അദേഹവും തന്റെ ആശയം റൂഥര്‍ ഫോര്‍ഡ് പറഞ്ഞപോലെ നടക്കാത്ത കാര്യമാണ് എന്ന് കരുതി എഴുതിത്തള്ളി മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി. എന്നാല്‍ 1939 ഓടുകൂടി കഥ മാറി.ജര്‍മ്മന്‍കാരനായ ഓട്ടോ ഹാനും ഫ്രിറ്റ്സ് സ്ട്രാസ്സ്മാനും യൂറേനിയം വിഘടനത്തിന് വിധേയമാക്കാം എന്നു കണ്ടുപിടിക്കുന്നു. യൂറേനിയത്തിനെ താന്‍ മനസ്സില്‍ കണ്ട ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാം എന്ന് മനസ്സിലാക്കിയ സിലാര്‍ഡ് ശരിക്കും പേടിക്കുന്നു. ജര്‍മ്മനി എങ്ങാന്‍ ബോംബുണ്ടാക്കിയാല്‍? ഒരു ഹംഗേറിയന്‍ ജൂതനായ സിലാര്‍ഡ് ജര്‍മ്മനി ആറ്റം ബോംബുണ്ടാകുമോ എന്ന് പേടിച്ചതില്‍ അതിശയമില്ല. ചെയിന്‍ റിയാക്ഷന്‍ എന്ന ആശയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കരുത് എന്ന് സിലാര്‍ഡ് സഹ ശാസ്ത്രജ്ഞന്മാരോട് അപേക്ഷിക്കുന്നു. (തന്റെ തലയിലുദിച്ച ഒരു ആശയം ആരുടെയും ശ്രദ്ധിയില്‍ പെടാതിരിക്കണേ എന്ന് ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍..!!..) എന്നാല്‍ അറിവ് അങ്ങനെ രഹസ്യമാക്കി വയ്ക്കാനാവില്ല എന്നായിരുന്നു റൂഥര്‍ ഫോര്‍ഡിന്റെ (നേരത്തെ ഇതിനെ Moonshine എന്ന് വിളിച്ച പുള്ളിയാണ്.) അഭിപ്രായം. എങ്കിലും ഇറ്റലിക്കാരനായ ഫെര്‍മി തന്റെ പരീക്ഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ജര്‍മ്മനി യുറേനിയം ശേഖരിക്കുന്നുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നു. അങ്ങിനെയാണ് സീലാര്‍ഡിന്റെ നിര്‍ബന്ധപ്രകാരം ഐന്‍സ്റ്റൈന്‍ അമേരിക്ക അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റൂസ് വെല്‍റ്റിന് പ്രശസ്തമായ ആ കത്തെഴുതുന്നത്. (പൊതുജനത്തിനിടയില്‍ ഐന്‍സ്റ്റീനാണ് അണുബോംബിന്റെ ഉപജ്ഞാതാവ് എന്ന ധാരണ ഉണ്ടായത് ഇങ്ങനെയാണ്.) 1939 ആഗസ്റ്റ് രണ്ടിലെ ആ കത്ത് തുടങ്ങുന്നത് ഇപ്രകരമാണ്... Sir: Some recent work by E. Fermi and L. Szilard, which has been communicated to me in manuscript, leads me to expect that the element uranium may be turned into a new and important source of energy in the immediate future. Certain aspects of the situation which has arisen seem to call for watchfulness and if necessary, quick action on the part of the Administration. I believe therefore that it is my duty to bring to your attention the following facts and recommendations. In the course of the last four months it has been made probable through the work of Joliot in France as well as Fermi and Szilard in America--that it may be possible to set up a nuclear chain reaction in a large mass of uranium, by which vast amounts of power and large quantities of new radium-like elements would be generated. Now it appears almost certain that this could be achieved in the immediate future. This new phenomenon would also lead to the construction of bombs, and it is conceivable--though much less certain--that extremely powerful bombs of this type may thus be constructed. A single bomb of this type, carried by boat and exploded in a port, might very well destroy the whole port together with some of the surrounding territory. I understand that Germany has actually stopped the sale of uranium from the Czechoslovakian mines which she has taken over. That she should have taken such early action might perhaps be understood on the ground that the son of the German Under-Secretary of State, von Weizsacker, is attached to the Kaiser-Wilhelm Institute in Berlin, where some of the American work on uranium is now being repeated. അങ്ങനെ റൂസ് വെല്‍റ്റാണ് ജര്‍മ്മനി ആദ്യം അണുബോംബുണ്ടാക്കുമോ എന്ന് ന്യായമായും പേടിച്ച് അമേരിക്ക തന്നെ ആദ്യം ബോംബുണ്ടാക്കണം എന്ന് തീരുമാനിക്കുന്നത്. (ജര്‍മ്മനിക്ക് അതിനു കഴിയുമായിരുന്നില്ല എന്ന് യുദ്ധാനന്തരം വെളിപ്പെട്ടു.) ഈ തീരുമാനത്തിന് ശാസ്ത്രജ്ഞന്മാര്‍ ഉത്തരവാദികളല്ല എന്നും അദ്ദേഹം ഉറപ്പു നല്‍കി. അങ്ങനെ ആണവശാസ്ത്രത്തിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലുള്ള ബ്യൂറോക്രാറ്റുകളുടെ കൈയ്യിലായി.ശാസ്ത്രജ്ഞര്‍ ഔട്ട്‌. അവര്‍ക്ക് ഒന്നുകില്‍ സഹകരിക്കാം അല്ലെങ്കില്‍ മാറിനില്‍ക്കാം.അതല്ലാതെ വരുംവരായ്കകകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പ്രസിഡന്റിനെ ഉപദേശിക്കാനോ അവകാശമില്ലാതായി. രണ്ടു വര്‍ഷത്തിനു ശേഷം 1941ല്‍ മാന്‍ഹാട്ടന്‍ പ്രോജക്റ്റിന് തുടക്കമായി. ഇതിന്റെ പ്രധാനിയായ റോബര്‍ട്ട്‌ ഓപ്പണ്‍ ഹൈമറാണ് അണുബോംബിന്റെ പിതാവായി അറിയപ്പെടുന്നത്.1942ലെ രണ്ട് ബില്യണ്‍ ഇതിനായി ചെലവാക്കി എന്നാണ് കണക്ക്. July 16 1945:... ബോംബ്‌ റെഡിയായായിക്കഴിഞ്ഞ് ആദ്യത്തെ പരീക്ഷണം (Trinity test). പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ഒരു ഡിസൈനാണ് പരീക്ഷിച്ചത് (Plutonium implosion bomb). ഈ ബോംബിന്റെ പ്രകടനം കണ്ടിട്ടാണ് സംസ്കൃത പണ്ഡിതന്‍ കൂടിയായ ഓപ്പണ്‍ ഹൈമര്‍ ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിതാ യതി ഭാഃ സദൃശീ സാ സ്യാദ് ഭാസസ്തസ്യ മഹാത്മനഃ (ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശത്തിന് തുല്യമായിരുന്നു.) എന്ന ഭഗവദ് ഗീതയിലെ ശ്ലോകം ചൊല്ലിയത്. മറ്റൊരു ഗീതശ്ലോകം കൂടി ആ സമയത്ത് തന്റെ മനസ്സില്‍ വന്നതായി പില്‍കാലത്ത് ഓപ്പണ്‍ ഹൈമര്‍ പറഞ്ഞിട്ടുണ്ട്. കാലോഽസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ ലോകാന്സമാഹര്‍തുമിഹ പ്രവൃത്താഃ (ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു.) താനടക്കമുള്ള ശാസ്ത്രജ്ഞരാരും തങ്ങള്‍ ചെയ്തുവച്ച പണിയെക്കുറിച്ച് കൂടുതല്‍ ആലോചിച്ചു തലപുണ്ണാക്കിയില്ല എന്ന് ഫെയ്ന്‍മാന്‍ അദ്ദേഹത്തിന്റെ Surely Youre Joking, Mr. Feynman! എന്ന പുസ്തകത്തില്‍ പറയുന്നു.You see, what happened to me - what happened to the rest of us - is we started for a good reason, then youre working very hard to accomplish something and its a pleasure, its excitement. And you stop thinking, you know; you just stop. ബുദ്ധി മരവിക്കാത്ത ആള്‍ അപ്പോളും സിലാര്‍ഡായിരുന്നു. സിലാര്‍ഡ് വീണ്ടും അഭിപ്രായം മാറ്റി.1945 മാര്‍ച്ചോടുകൂടി ജര്‍മ്മനിയുമായുള്ള യുദ്ധം താമസിയാതെ അവസാനിക്കും എന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങിയിരുന്നു.ജൂതനായ സിലാര്‍ഡിന് ജര്‍മ്മനിക്ക് അണുബോംബ് ഉണ്ടാകുമോ എന്നുമാത്രമായിരുന്നു ഭയം.ജര്‍മ്മനിക്ക് ഇനി ബോംബുണ്ടാക്കാനാവില്ല എന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് അമേരിക്കയും ബോംബ്‌ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന് അഭിപ്രായപ്പെട്ടുകൊണ്ടു സിലാര്‍ഡ് റൂസ്വെല്‍റ്റിന് കൊടുക്കാന്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കി. ശാസ്ത്രഞ്ജരും ബ്യൂറോക്രസിയും തമ്മില്‍ പരസ്പരം ആശയവിനിമയം നടക്കാത്തതിലുള്ള അദ്ദേഹത്തിന്റെ ആശങ്ക അദ്ദേഹം പങ്കുവയ്ച്ചു. എത്രമാത്രം അലസമായാണ് ബ്യൂറോക്രസിയും മിലിട്ടറിയും കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് എന്ന് മാന്‍ഹാട്ടന്‍ പ്രോജക്റ്റില്‍ സഹകരിച്ച റിച്ചാര്‍ഡ്‌ ഫെയ്ന്‍മാന്റെ ഈ വരികളില്‍നിന്ന് വായിക്കാം.I mean the higher people knew they were separating uranium, but they didnt know how powerful the bomb was, or exactly how it worked or anything. The people underneath didnt know at all what they were doing. And the Army wanted to keep it that way. There was no information going back and forth. പക്ഷേ മെയ്‌ മാസത്തില്‍ റൂസ്വെല്‍റ്റ് മരിച്ചു. പുതിയ പ്രസിഡണ്ട്‌ ട്രൂമാന്റെ സ്റ്റേറ്റ് സെക്രട്ടറി James Byrnes മായാണ് സിലാര്‍ഡിന് കൂടിക്കാഴ്ച തരപ്പെട്ടത്. തന്റെ മുന്‍ഗാമി രണ്ടു ബില്ല്യണിലധികം മുടക്കിയ ഒരു പ്രോജക്റ്റ് ഇനി ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ എന്ത് മറുപടി പറയും എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ടിപ്പിക്കല്‍ ബ്യൂറോക്രാറ്റിക് മറുപടി. (ജനാധിപത്യത്തിന്റെ ശക്തിയും ദൌര്‍ബല്യവും കാണിക്കുന്ന ഒരു സംഭവമാണ് ഇത്. പൊതുമുതല്‍ ചെലവാക്കുന്നവര്‍ അതിനു മറുപടിയും പറയണം. ഒരു എകാധിപതിക്ക് വേണമെങ്കില്‍ ഈ കോടികള്‍ എഴുതിത്തള്ളാം. പക്ഷേ ഒരു ജനാധിപത്യ ഭരണത്തിന് അത് പറ്റില്ല. മറുപടി പറഞ്ഞേ ഒക്കൂ. ഒരു ശാസ്ത്രഞ്ജന്‍ പറഞ്ഞത് വിശ്വസിച്ച് രണ്ടു ബില്ല്യണ്‍ മുടക്കി.ഇപ്പൊ അയാള്‍ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. (If this weapon fizzles, each of you can look forward to a lifetime of testifying before congressional investigating committees.General Groves to his staff, 24 December,1944.) അവസാന നിമിഷം വരെ ഈ സാധനം വര്‍ക്ക് ചെയ്യുമോ എന്ന് ഒരാള്‍ക്കും പിടിയുണ്ടായിരുന്നില്ല. സിലാഡ് പുതിയ പ്രസിഡണ്ട്‌ ട്രൂമാനുള്ള നിവേദനം തയ്യാറാക്കുന്ന പണിയിലായി പിന്നീട്. ബോംബ്‌ ടെസ്റ്റ്‌ ചെയ്യുന്നതിനുമുന്പ് തന്നെ സിലാര്‍ഡ് ഈ പെറ്റീഷന്‍ ഒപ്പുവയ്പ്പിക്കാന്‍ സഹ ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. അറുപത്തേഴ് ശാസ്ത്രജ്ഞര്‍ ഒപ്പിട്ട ഈ പെറ്റീഷന്‍ എന്തായാലും ചുവപ്പുനാടയില്‍ കുരുങ്ങി ട്രൂമാന്റെ കൈയിലെത്തിയില്ല.(എത്തിയിരുന്നാലും പ്രയോജനമുണ്ടാകുമായിരുന്നോ എന്നത് വേറെ കാര്യം. ആര്‍ക്കും തടയാനാവാത്തവിധം ആ പ്രൊജക്റ്റ്‌ മുന്നോട്ട് പോയിരുന്നു.) ഈ പെറ്റീഷന്‍ ഒപ്പിടാതിരുന്നവരില്‍ ഒരാള്‍ പില്‍ക്കാലത്ത്‌ ഹൈഡ്രജന്‍ ബോംബിന്റെ പിതാവായി അറിയപ്പെട്ട എഡ്വേര്‍ഡ് റ്റെല്ലര്‍ ആയിരുന്നു. താന്‍ ഒപ്പിടാത്തതിന് കാരണം അദ്ദേഹം പറഞ്ഞത് ഇതാണ്.First of all let me say that I have no hope of cleaning my conscience.The things we are working on are so terrible that no amount of protesting or fiddling with politics will save our souls. ഈ സിലാര്‍ഡിന്റെ കാര്യം നല്ല രസമാണ്. ചെയിന്‍ റിയാക്ഷന്‍ എന്ന ആശയം കണ്ടുപിടിച്ച് പേറ്റന്റ്‌ എടുത്തത്‌ സീലാഡ്. എന്നിട്ട് പേടിച്ച് അതിന്റെ പേറ്റന്റ്‌ രഹസ്യമാക്കി വച്ചതും സിലാഡ്. പിന്നീട് ബോംബുണ്ടാക്കാന്‍ ലോബിയിംഗ് നടത്തിയതും സിലാഡ്. അത് പ്രകാരം ബോംബുണ്ടാക്കിയപ്പോള്‍ അത് പ്രയോഗിക്കാതിരിക്കാന്‍ ഓടിനടന്നതും സിലാഡ്. August 6 1945:... ഹിരോഷിമയില്‍ ആദ്യത്തെ ആറ്റം ബോംബ്‌. Little Boy എന്ന ഈ ബോംബ്‌ യുറേനിയം (gun type fission) ഉപയോഗിച്ചുള്ള ഒരു ഡിസൈനായിരുന്നു. മുന്‍പ് ഒരിക്കലും ടെസ്റ്റ്‌ ചെയ്തിട്ടില്ലാത്ത ഡിസൈന്‍. ആളൊഴിഞ്ഞ ഏതെങ്കിലും ദ്വീപില്‍ പൊട്ടിച്ചുകാണിച്ച് ജപ്പാന് വാണിംഗ് കൊടുത്താല്‍ മതിയോ എന്ന് ആദ്യം ആലോചിച്ചിരുന്നു. പക്ഷേ പൊട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഈ സാധനം വലിയ പബ്ലിസിറ്റി കൊടുത്ത് പ്രയോഗിച്ചിട്ട് അത് പൊട്ടിയില്ലെങ്കില്‍? ഇനി ബോംബ്‌ പൊട്ടിയാലും ജപ്പാന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍? അങ്ങനെ അധികം യുറേനിയമൊന്നും കൈയിലില്ല താനും. തല്ക്കാലം ഒരു വെടിക്കുള്ള മരുന്നേ കൈയ്യില്‍ സ്റ്റോക്കുള്ളൂ.(ജപ്പാന്‍ തോല്‍വി സമ്മതിക്കാതിരിക്കുമോ എന്നത് അടിസ്ഥാനമില്ലാത്ത സംശയമായിരുന്നില്ല. ഹിരോഷിമയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ പോലും ജപ്പാന്‍ ചക്രവര്‍ത്തി പിന്മാറാന്‍ കൂട്ടാക്കിയിരുന്നില്ല. അവസാനം നാഗസാക്കി കൂടി പോയപ്പോളാണ് ചക്രവര്‍ത്തി തോല്‍വി സമ്മതിച്ചത്.) ബോംബ്‌ ചീറ്റിപ്പോയാല്‍ നാണക്കേട് പോട്ടെ എന്ന് വച്ചാലും പിന്നീട് യുദ്ധം കഴിഞ്ഞാല്‍ ജനങ്ങളോട് മറുപടി പറയണ്ടെ? ശാസ്ത്രജ്ഞരെ പിന്‍തള്ളി ബോംബുണ്ടാക്കാന്‍ ഉല്‍സാഹം കാണിച്ച നേതാക്കളും ബ്യൂറോക്രാറ്റുകളും അതിനു തയ്യാറാകുമോ? August 9 1945:... നാഗസാക്കിയിലെ രണ്ടാമത്തെ അണുബോംബ്. Fat Man എന്ന ഈ ബോംബ്‌ നേരത്തെ ഒരു തവണ പരീക്ഷിച്ച പ്ലൂട്ടോണിയം (Plutonium implosion type) ഉപയോഗിച്ചുള്ള ഒരു ഡിസൈനായിരുന്നു. അണുബോംബ്‌ പ്രയോഗിച്ചതിനെക്കുറിച്ച് സയന്‍സ് ബാഷിംഗ് നടത്തുന്ന ലിബറല്‍ ബുദ്ധിജീവികള്‍ മനസ്സിലാക്കാത്തത് യഥാര്‍ത്ഥ പ്രശ്നം സയസിന്റെതല്ല മറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ശാസ്ത്രജ്ഞരുടെ കൈയില്‍നിന്ന് ഇതിന്റെ ശക്തിയക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെയും ബ്യൂറോക്രാറ്റുകളുടെയും കൈയിലെത്തി എന്നതാണ്. At no time, from 1941 to 1945 did I ever hear it suggested by the President, or any other responsible member of the government, that atomic energy should not be used in the war.( Henry Stimson, Secretary of War. 1940 - 1945) It is a profound and necessary truth that the deep things in science are not found because they are useful;they are found because it was possible to find them. Robert Oppenheimer. Reference:..THE MAKING OF THE ATOMIC BOMB- Richard Rhodes
Posted on: Tue, 05 Aug 2014 04:12:42 +0000

Trending Topics



Recently Viewed Topics




© 2015